scrool

പ്രിയ വായനക്കാർക്ക് തുറന്ന ജാലകത്തിലേക്ക് സ്വാഗതം. ഇവിടെ എൻറെ കുറച്ച് അനുഭവങ്ങളും എനിക്ക് കിട്ടിയ അറിവുകളും നിങ്ങൾക്ക് വേണ്ടി ഞാൻ പങ്കുവെക്കുന്നു.

Thursday, September 10, 2015

നീയും ഞാനും



എനിക്കായ് മാത്രം പിറന്ന പൊന്നേ
എൻ അരികിലെത്താൻ മടിച്ചതെന്തേ
എവിടെ എല്ലാം തിരഞ്ഞു ഞാനും
ഏഴു അഴകൊതൊരു പൂവേ നിന്നെ


ഒരുനാളിൽ ഞാൻ നിൻ വീടണഞ്ഞപ്പോൾ
ഒരു സ്വപ്നത്തിൻ പൂർത്തീകരണത്തിനായ്
ഒരു മോഴികൊണ്ട് എൻ ഖൽബു നിറച്ചു
ഒരായിരം കനവുകൾക്കു തുടക്കം കുറിച്ചു

മംഗല്യ ദിനവും വന്നണഞ്ഞു
മൊഞ്ചത്തി നീ എൻ വീട്ടിൽ അണഞ്ഞു
മോഹങ്ങൾ ഒരായിരം പൂത്ത് വിരിഞ്ഞു
മണിയറ വാതിൽ കൊട്ടിയടഞ്ഞു

അന്ന് തൊട്ടു തുടങ്ങിയ സ്നേഹം
അണയുകില്ല ഇനി മരിക്കുവോളം
ആലം പടച്ചവനെ ഞങ്ങളിൽ ചോരിയേണേ
ആയുസ് മുഴുവൻ ഒന്നായ്‌ കഴിയുവാൻ 

ഓർമ്മകൾ


ഈ ക്യാമ്പസുമായി പരിചയപെട്ടിട്ട് പത്തു മാസം കഴിഞ്ഞു. ഈ പത്തു മാസത്തെ എൻറെ ഉപജീവന മാർഗ്ഗമായിരുന്നു ഈ ക്യാമ്പസ്.

ഗർഭം ധരിച്ച ഒരു സ്ത്രീ തൻറെ കുഞ്ഞിനെ പത്തുമാസം തൻറെ ഉദരത്തിൽ പോറ്റി വളർത്തുന്ന അവസാനം പ്രസവിക്കുന്ന പോലെ എന്നെയും പോറ്റിവളർത്തി ഈ ക്യാമ്പസിൽ നിന്നും താൽകാലികമായി ഒരു പിരിയുന്നു.

ഈ ക്യാമ്പസിൽ വെച്ചാണ്‌ ആ നിലാവ് എന്നിലേക്ക്‌ കടന്നു വന്നത്. ഓരോ ദിവസവും ആ നിലാവിൻറെ വെളിച്ചം എന്നിലേക്ക്‌ പകർത്തിയിരുന്നതു ഈ ക്യാമ്പസ്സിലെ ഓരോ ചുമരുകൽക്കും സുപരിചിതമാണ്.

Saturday, September 5, 2015

കൈവിടാത്ത ബന്ധം

ഇത് ഒരു കഥയല്ല ഒരു ജീവിതാനുഭവം ആണ്.

ഒരു സുഹൃത്തിൻറെ അനുഭവം.

ഈ എഴുത്തിൽ ചില പകപിഴവുകൾ ഉണ്ടായേക്കാം

എഴുതേണ്ട രീതിയിൽ തെറ്റുകളും കണ്ടേക്കാം

ക്ഷമിക്കും എന്ന് കരുതുന്നു
----------------------------------------------------------------------------------------------------
എൻറെ ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരം ആ ഗ്രൂപ്പിൽ എത്തിപെട്ടു.

എന്നെ ആ ഗ്രൂപ്പിൽ എത്തിക്കുക എന്നതാവും ആ സുഹൃത്തിൻറെ കർമ്മം എന്ന് ഞാൻ വിശ്വസിക്കുന്നു.

Wednesday, July 22, 2015

വിധിയുടെ വിളയാട്ടം

മീനാക്ഷി എൻറെ മുഖപുസ്തകത്തിലെ കൂട്ടുകാരികളുടെ കൂട്ടത്തിലെ ഒരു കൂട്ടുകാരി. ഇടവപാതിയിലെ മഴയിൽ പാടവരമ്പത്ത് തവളകൾ ഇരിക്കുന്ന പോലെ മുഖപുസ്തകത്തിൽ പച്ച ലൈറ്റും കത്തിച്ചു എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഇരിക്കുന്നവരുടെ കൂട്ടത്തിൽ ഒരു ദിവസം അവളേയും കണ്ടു. 

ഒരു ഹായ് കൊടുതുനോക്കം കിട്ടിയാൽ കുറച്ചു നേരം സമയം കളയാം എന്ന് തീരുമാനിച്ചു മെസേജ് അയച്ചു. കുറച്ചു നേരത്തേക്ക് മറുപടി ഒന്നും കാണാതായപ്പോൾ ഞാൻ മുന്നേ പറഞ്ഞവരുടെ കൂട്ടത്തിൽ പെട്ടതെന്ന് കരുതി ആ ഭാഗത്തേക്ക് നോക്കിയില്ല. 

പത്തിരുപത് മിനിട്ടിനു ശേഷം എൻറെ മൊബൈലിൽ ആ പ്ലിംഗ് ശബ്ദം വന്നു. അതെ മെസ്സേജ് വന്നിരിക്കുന്നു തുറന്നു നോക്കി മീനാക്ഷി ആയിരുന്നു അത്. അവളുമായ് പരിചയപെട്ടു കുറച്ചു നാളുകളോടെ ഞങ്ങൾ നല്ല കൂട്ടുകാർ ആയി. 

Tuesday, July 7, 2015

എൻ സ്വപ്നം

ഇന്നെനിക്കു ബീവിയായ് പോരുമോ
എന്നും എൻറെ കരളായ് തീരുമോ
സ്വപ്ന ലോകം പണിയുന്നു പൊന്നേ
സ്വര്ഗ്ഗ രാജ്യം നമുക്കെല്ലേ സത്തേ

കനവു കാണുന്നു ഞാൻ എന്നും
നിനവ് നെയ്യുന്നു ഞാൻ ഇന്നും
നീയില്ലാതെ ഞാനില്ല പൊന്നേ
നിനക്കൊത്തെ ഇനി ജീവിതം ഒളളൂ

വരുമോ എൻ ഇണയായ് തീരാൻ
തരുമോ നിൻ സ്നേഹം എനിക്കായ്
നിനക്കായ് എൻ ജീവിതം നൽക്കാം
എൻ കൂട്ടിനു നീ അല്ലാതെ ആരാ 

Thursday, July 2, 2015

എന്നോമലേ

ഇഷ്ട്മാണ് പൊന്നേ എനിക്ക് നിന്നെ
നഷ്ടമാവല്ലേ എനിക്ക് എൻറെ കനിയേ
സ്വപ്‌നങ്ങൾ ഒരുപാടു നെയ്തു ഞാൻ
സ്വർഗ്ഗ രാജ്യവും നിനക്കായ്‌ പണിതു

ആശകൾ നിറച്ചു എൻറെ മനസ്സിൽ
നിരാശ ആക്കല്ലേ പോന്നോമാലെ
നീ ഇല്ലാതെ ഇല്ല എനിക്ക് ഭൂമിയിൽ
ജീവൻറെ ജീവനായ് മറ്റൊരാൾ

കനവിലും നിനവിലും നീയാണ് പൊന്നെ
കാതലേ നീയാണ് എൻ സ്വപ്നം
എന്നും നിനക്കായ്‌ ഞാൻ കാത്തിരിക്കും
എന്നോമാലായ് മാറുന്ന നാളുവരെ


Saturday, June 6, 2015

നിന്നെ തേടി

പ്രണയത്തിൻ നോവലെ ഇടനെഞ്ചിന്നു ഇടരുന്നു
പതിവായ്‌ കാണുന്ന ഇഷ്ടക്കനി ഇന്നെവിടെ
പാരിൽ ഞാൻ അലയുന്നു ഈ പൂവിൻ തേനിനായ്
പതിവായ്‌ ഞാൻ എന്നും മിഴിനീരിൽ കഴിയുന്നു

നിനക്കായ്‌ എന്നുളളം കൊതിക്കുന്നു പോന്നലെ
നീയാണ് എൻ സ്വപ്നം അറിയില്ലേ കനിയളേ
നിൻ ഇഷ്ടം കൂടനായ് എന്നുമെന്നിലെ ആശ
നീ വരില്ലേ പൊന്നേ എൻ കൂട്ടിനു ഇണയായ്

ഇരുമെയ്യായ് ഒന്നിക്കാൻ ഒത്തിരി ഞാൻ കൊതിക്കുന്നു
ഈ പാരിൽ നമുക്കായ് സ്വർഗ്ഗം തീർക്കാലോ
ഇനിയും എൻ ഖൽബിനെ നോവിക്കാൻ നോക്കല്ലേ
ഈ മെഴുകുതിരി എന്നും നിനക്കായ്‌ ഉരുക്കുന്നു 

Sunday, May 31, 2015

എന്നും നിനക്കായ്‌

മരുഭൂമി എന്നും ഞാൻ ഏകനായ്
മനസ്സിൽ ഓർമ്മകൾ ഞാൻ നിറച്ചു
മൊഞ്ചുള്ള പൂവിനെ ഞാൻ കൊതിച്ചു
മനമുരുകും വേദനയാൽ ഞാൻ കരഞ്ഞു

സ്വപ്‌നങ്ങൾ ഒത്തിരി നൽകീ നീ
സ്വർഗ്ഗരാജ്യം പണിതു എൻ കനവിൽ
സ്നേഹത്തൽ ഞാൻ തീർത്ത കടലിൽ
സുന്ദരി നീ വരിലെ നീരാടുവാൻ

തുടിക്കുന്നു പൂവേ എന്നുള്ളം
കൊതിക്കുന്നു നിന്നിൽ അലിയാൻ
വിധിയുടെ കളിയാട്ടത്തൽ ഞാൻ
എറിയുന്നു മനസ്സുമായ് എന്നും

പ്രിയേ നീ എന്നുവരും എൻറെ
പൂമുഖ വാതിലിൽ നിൻറെ
പുഞ്ചിരിയിൽ സ്വർഗ്ഗം തീർത്ത്‌
പൂങ്കുയിലായ് ഒന്നു ചേരാൻ


Friday, March 6, 2015

പൂ മുത്ത്‌ 

കാത്തിരുന്നു ഞാൻ കുഴഞ്ഞു
ഖൽബകം പൊട്ടി തകർന്നു
കാമിനി നിൻ മൊഴിക്കു വേണ്ടി
കാതോർത്തു ഞാൻ ഇരുന്നു

സ്വപ്നത്തിൽ എന്ന പോലെ
ഒരുനാളിൽ വന്നു ചാരെ
സ്നേഹത്തിൻ മധുരം നൽകി
മനസ്സിൽ കുളിരും പൊങ്ങി

പാരിൽ എനിക്ക് ഏറ്റവും വലുത്
പിരിഷപെട്ട എൻറെ പൂ മുത്ത്‌
അറിയാതെ എന്നിൽ നിന്ന് എവിടേയോ
അകന്നു പോവല്ലേ എൻ ആരോമലേ 

Wednesday, February 18, 2015

ജീവിതം

ഒരമ്മയുടെ  ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന രണ്ടു ശിശുക്കള്‍ തമ്മിലുള്ള സംഭാഷണം.
ഒന്നാമന്‍ രണ്ടാമനോട് ചോദിച്ചു : "പ്രസവത്തിനു ശേഷം ഒരു ജീവിതമുണ്ടെന്നു നീ വിശ്വസിക്കുന്നുണ്ടോ ?"
രണ്ടാമന്‍ പറഞ്ഞു : "നമ്മുടെ ഇപ്പോഴത്തെ അവസ്ഥക്കൊരു തുടര്‍ച്ചയുണ്ടായിരിക്കണമല്ലോ ? അതുകൊണ്ട് പ്രസവാനന്തരം ഒരു ജീവിതമുണ്ടെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഒരുപക്ഷെ വരാനിരിക്കുന്ന ആ ജീവിതത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാവാം ഇവിടെ നമുക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍


Tuesday, February 17, 2015

പ്രവാസികൾ 1

സ്വരാജ്യവും വീടും വിട്ടു
സ്വന്തം ഭാര്യ മക്കൾ വിട്ടു
സ്വപ്ന ലോകം കെട്ടിപൊക്കാൻ
സ്വർഗ്ഗ രാജ്യം തേടിപോയ
സാധുക്കൾ ഞങ്ങൾ പ്രവാസികൾ

വിദേശ ജോലിയിൽ കയറാൻ
വിലകൂടിയ വിസയും വാങ്ങി
വിലപിടിച്ച വാഹനത്തിൽ
വാനിലൂടെ പറന്നുയരാനായ്‌
വിധിച്ച ബലിയാടുകൾ ഞങ്ങൾ

പടുകൂറ്റൻ ബിൽഡിങ്ങുകൾ
പകൽ വെളിച്ചം പോലെ കാണുമ്പോൾ
പാപിയാം പ്രവസിതൻ മനസ്സിൽ
പരുദീസകൽ സ്വപ്നം കണ്ടു
പല നാളുകൾ തളളി നീകി

             ഫൈസൽ കെ.വി കാവഞ്ചേരി

Monday, February 16, 2015

പൂ മുല്ല

മനസ്സിനുളളിലെ മോഹങ്ങള്ക്ക്
മധുരമേകും സ്വപ്നം നൽക്കി
മനസിനെ തൊട്ടുണർത്തിയ
മാനിമ്പ പൂവേ നീ എവിടെ
എൻറെ പോന്നെ വിടെ

പാവനമായൊരു പൂന്തോട്ടത്തിനു
പകലന്തിയിൽ പരിപാലനം നൽക്കി
പരിമളം വിതറിയ നേരത്ത്
പൂ മുല്ല മലരേ നിന്നെ കണ്ടില്ല
മുല്ലയെ കണ്ടില്ല

കാർമേഘമായി വന്ന നൊമ്പരങ്ങൾ
കാലവർഷ കെടുതികൾ നൽക്കി
കാലിടറി ഉതിർന്നു പോയത്
കമിനിയാണോ എൻറെ
 പൂ മുല്ലയാണോ

വർഷങ്ങൾ പലതായി വന്നു
വേരുകൾ പറിച്ചു തളളി
വേർപാടിൻ വിട്ടു പിരിഞ്ഞാലും
വിടില്ല ഞാൻ നിന്നെ
എൻ ജീവനുളളടത്തോളം 

പോന്നൂസേ

ഏകാന്ത ജീവതം നയിച്ചു ഞാൻ
ഏഴു കടലും കടന്നു ദൂരെ
ഏറ്റം പിരിശപ്പെട്ടവർക്ക് വേണ്ടി
എരിയുന്ന ഖൽബുമായി ജീവിച്ചു

പ്രവാസി എന്ന ഓമന പേരിൽ
പ്രയസങ്ങൾ ഉളളിൽ ഒതുക്കി
പരുദീസകൽ കണ്ടു ജീവിക്കുമ്പോൾ
പറന്നു വന്ന പൈങ്കിളി നീ എൻ മുന്നിൽ

കളിച്ചും ചിരിച്ചും കുത്തുവാക്കുകൾ പറഞ്ഞും
കളികാര്യമാകുമ്പോൾ പിണങ്ങിയും പിന്നെ ഇണങ്ങിയും
കാലങ്ങൾ കഴിഞ്ഞാലും മായില്ല എൻ ഓർമ്മകളിൽ
കാമിനി നീ എൻ ജീവിതത്തിൻ ഭാഗമായ്

വാക്കുൾ കൊണ്ടെൻറെ മനസ്സിനെ മാറ്റി
വാനോളം പുകഴ്ത്തി തറയിൽ വീഴ്ത്തി
വിണ്ണിലെ താരമായി നീ എൻ നെഞ്ചിൽ കയറി
വിടവങ്ങരുതെ എൻ ഖൽബിലെ പോന്നൂസേ

Tuesday, February 10, 2015

മാനസപുത്രി

കണെലെരിയുംമനസ്സെന്ന ചൂളയിൽ
കരളിൻറെ കരളായ പൂവേ നീ
കുളിരു നിറച്ച നിൻ സ്വരത്താൽ
കനവു നൽകിയത് എന്തിനു വീണ്ടും

പ്രണയത്തിൻ പൂങ്കാവത്തിലെ ഉല്ലാസം
പാതിവഴിയിൽ ഉപേക്ഷിച്ചു പോയ നമ്മൾ
പരിതികൾ ഇല്ലാതെ പ്രണയിച്ചതിൽ പിന്നെ
പിരിയാനാവില്ല എന്ന് പറഞ്ഞതല്ലേ പൊന്നേ

മനസ്സുളിൽ വർണ്ണം വിതറിയും
മായാത്ത സ്വപ്നം നിരത്തിയും
മാനിമ്പ പൂവിനോട് ഒരുമിക്കാൻ
മാനസപുത്രി നീ എവിടെ നിൻ സ്വരമെവിടെ

Monday, February 9, 2015

സ്വപ്ന ജീവിതം

ഓർക്കുകയാണ് ഞാൻ ആ നാളിനെ
ഓർത്ത്‌ കണ്ണീർ വാർക്കുകയാണ്
ഒരുനാളിൽ എൻ മനസ് നോവിച്ചു
ഓമലാളേ നീ വിട്ടു പിരിഞ്ഞതോർത്തു

ജീവിതത്തിലെ നല്ല കാലങ്ങളിൽ തന്നെ
ജീവിത അഭിലാഷങ്ങൾ മരവിച്ചു
ജീവിതം ഉറ്റവർക്കായ് സമർപ്പിച്ചു
ജീവൻറെ ജീവനായി എത്തിയ പൂ മുല്ലേ

സ്വപ്നങ്ങളിലെ സ്വർഗ്ഗീയതയിൽ ജീവിച്ചു
സ്വന്തവും ബന്ധവും മറന്നു ഞാൻ
സ്വന്തമാക്കി നിന്നെ ഞാൻ എൻ നെഞ്ചിൽ
സ്വപ്ന ജീവിതം മനസുണർന്നു നമ്മുക്ക്

പാപങ്ങളുടെ കലവറയിൽ കുളികത്തെ
പാപമോചനത്തിനായി ശ്രമിചിടാം
പാടെ മറന്നു പാരിൽ ജീവിക്കാം നമ്മുക്ക്
പൊന്നിലും പൊന്നയ നീ പറഞ്ഞിലെ അന്ന് ‌

Friday, February 6, 2015

പ്രണയത്തിൻ പൂന്തോപ്പിലാറാടിടാം

എൻ മനസിനെ തൊട്ടുണർത്തിയ പെണ്ണേ
എൻറെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പൊന്നേ
നിനക്കായ് ജീവിക്കാൻ ആശയുണ്ടൻറെ കരളേ
നീ എൻറെ മനസിലെ നിധിയാണ് പൊന്നേ

ദിവസങ്ങൾ പലതായി കൊഴിയുമ്പോയും
നിനരാത്രങ്ങളിൽ നിനോടൊപ്പം കഴിഞ്ഞും
ഓരോരോ നാളിലെ നിൻ മധുര സ്വരം
ഒർമ്മയാക്കലെ എന്‍റെ പോനോമാലെ

നൊമ്പരങ്ങൾ തീർത്ത്‌ എൻറെ മനസിനെ
നീറുന്ന ജീവനായി മാറ്റലെ പൊന്നെ
പ്രിയേ എൻറെ മനസ്സിൽ കുത്തി നോവിക്കാതെ പ്രണയത്തിൻ പൂന്തോപ്പിലാറാടിടാം പൊന്നെ

വിരഹത്തിൻ വേദന

അന്നൊരുനാളിൽ എൻറെ മനസിനകത്ത്‌
അറിയാതെ വിതച്ചൊരു പ്രേമവിത്ത്
അനുരാഗമായി തളിരിട്ട നിമിഷത്ത്
അരുതാത്ത തെറ്റായി നീ ഓർമ്മിപ്പിച്ചു

കളി കാര്യമാക്കി എൻ ഖൽബിനകത്തു
കനവിലും നിനവിലും നിന്നെ ഓർത്ത്‌
കാത്തിരിക്കുന്ന നിൻ മധുര സ്വരതിനായ്
കാമിനിയാളെ നിന്‍റെ വരുവും ഓർത്ത്‌

വിട ചൊല്ലി പോകാതെ വഴിയില്ലെനൊർത്തു
വിഥിയുടെ വിളയാട്ടത്തിൽ മനസും നൊന്തു
വിരഹത്തിൻ വേദനയിൽ ഞാനും പെട്ട്
വിടരാത്ത റോസായി എന്നും നീ എന്നുളളിൽ 

Tuesday, February 3, 2015

പ്രവാസികൾ

ജീവിതത്തിൻ ഭാരമേന്തി
ജന്മനാടും വിട്ടു ദൂരേ
ജ്വലിക്കുന്ന മണൽക്കാട്ടിൽ
ജീവിതം തജിക്കുന്ന മാനുഷ്യർ
മാമല നാട്ടിൻ ജീവൻ തുടിപ്പ്
നാട്ടിൻ പ്രവാസികൾ ഞങ്ങൾ

സ്നേഹ നിദിയാം ഉമ്മയെ വിട്ടു
സന്മാർഗം കാട്ടിയ ഉപ്പയെ വിട്ടു
സ്വന്തം ഭാര്യ മക്കൾ വിട്ടു
സ്വർഗതുല്ല്യം നാടു വിട്ടു 
ഏഴാം കടലും കടന്നു പോയ
ഏകനായി ഞാൻ പ്രവാസിയായി

ആണ്ടിലോരുനാൾ നാട്ടിലെത്തി
ആദരവെടെ ബെന്ധുമിത്രങ്ങൾ
ആഡംബര പെട്ടി പൊളിച്ചു
ആർക്കുമേത്താത്ത പരാതികൾ
സ്വന്തം മനസ്സിൽ ഭാരമാക്കി
സ്വയമുരുകും പ്രവാസി ഞങ്ങൾ

നാട്ടിലൊന്നു ചുറ്റിയടിച്ചാൽ
നാടുകാരുടെ ശരമൊഴികൾ
നെഞ്ച് തുളക്കും വാ മൊഴിയായ
എന്ന് വന്നു എന്ന് പോകും
എന്ന ചോദ്യത്തിൽ ഖൽബു പിടയും
പ്രവാസികൾ ഞങ്ങൾ വിദേശികൾ ഞങ്ങൾ

Monday, February 2, 2015

എൻറെ പോന്നു

ഞാൻ അറിയാതെ എൻറെ മനസിലെ
വെളളി നിലാവായ പെണ്ണേ
ഞാൻ കാണും സ്വപ്നതിലെ നായികയൊ
എൻറെ കിനാവിലെ രാജാത്തിയോ

ജീവൻറെ ജീവനകാൻ കൊതിച്ചുളള നിമിഷങ്ങൾ
നാളിതുവരെ കാണാത്ത നിൻ സുഹൃത്തിൽ
നീറുന്ന മനസിനെ തുറന്നുളള നിമിഷം തൊട്ടു
ജീവൻറെ ജീവനായ പ്രിയ സഖിയേ
എൻ മനസിലെ പോന്നെവിടെ
എൻ പ്രാണൻറെ തുടിപ്പെവിടെ

കാത്തിരിക്കുകയായ് ഓരോരോ നാളിലും
എൻ ഓമൽ പൊന്നിൻറെ വരവിനായ്‌
നീ മറന്നാലും നീ എന്നെ പിരിഞ്ഞാലും
എന്നുളളിൽ നീ ഉണ്ടെൻ ജീവനുളോളളം
എൻ സഖിയേ നീ എവിടേ
എൻ ജീവൻറെ ജീവൻ എവിടേ

Thursday, January 29, 2015

സൈതാലിക്കയുടെ മന്ത്രം

കുട്ടികാലത്തെ ഓർമ്മകളിലൂടെ കടന്നു പോയപ്പോൾ പടൊരിക്കൽ കേട്ടുമറന്ന ഒരു കഥ മനസ്സിൽ ഓർമ്മവന്നു. അത് നിങ്ങൾക്കായി സമർപ്പിക്കുന്നു

നാട്ടിലെ പ്രമാണിയായിരുന്ന സൈതാലിക്ക ഒരു ദിവസം പട്ടണത്തിൽ നിന്നും വരികയായിരുന്നു. ബസ്സ്‌ ഇറങ്ങി കുറച്ചു ദൂരം നടക്കാനുണ്ട് സൈദാലിക്കാക്കു വീട്ടിൽ എത്താൻ. നടന്നു വരുന്നതിനിടക്ക് വഴിക്കടുത്തുളള വീട്ടിൽ രണ്ടു സ്‌ത്രീകൾ നെല്ല് കുതുനുണ്ടായിരുന്നു  
                                        
 ഇന്നത്തെ പോലെ സൂപ്പർ മാർക്കറ്റിൽ നിന്ന് അരിച്ചാക്കോ നെല്ല് മില്ലിൽ കൊണ്ട്പോയി അരിയക്കിയോ അല്ല പകരം പാടത്തു കൃഷി ചെയ്തു ഉണ്ടാക്കിയ നെല്ല് പുഴുങ്ങി ഉണക്കി ഉരലിൽ ഇട്ടു ഇടിച്ചു അരിയാക്കി അതുകൊണ്ടാ ചോർ ഉണ്ടാക്കിയിരുന്നത്

സൈതാലിക്ക അവരെ ശ്രദ്ധിച്ചു. അവർ നെല്ല് കുതുന്നതോടൊപ്പം ഒരു പ്രത്യേക ശബ്ദം പുറപ്പെടിക്കുന്നുണ്ട്. അതെന്തനെന്നറിയാൻ അവരുടെ അടുത്തേക്ക് ചെന്നു. നിങ്ങൾ എന്തിനാ നെല്ല് കുതുന്നതോടൊപ്പം ശ്ശ് ... ശ്ശ് .. എന്ന് പറയുന്നത് എന്ന് ചോദിച്ചു.                             
        
 ഇയാൾ ഇതുവരെ നെല്ല് കുത്തുന്നതും മറ്റും കണ്ടിട്ടില്ല എന്ന് അവർക്ക് മനസിലായി. തൽക്കാലം ഇയാളെ ഒന്ന് പറ്റിക്കാം എന്ന് കരുതി ഒരു സ്ത്രീ പറഞ്ഞു അത് നാഴി നെല്ല് ഇട്ടു കുത്തിയാൽ ഇരുന്നാഴി അരി ഉണ്ടാവാൻ ഉളള ഒരു വിദ്യയാണ്.

നമ്മടെ ബീടര് ബീബാതുവിനെ ഒന്ന് സോപ്പ് ഇടാനുളള ഒരു വഴി കൂടിയ ഇത് എന്ന് കരുതി സൈദാലിക്ക കേട്ടത് പാതി കേള്ക്കാത്തത് പാതി വേഗം അവിടെനിന്നു വീട്ടിലേക്ക് നടന്നു.

സൈതാലിക്ക ക്  മറവി കൂടുതൽ ആയതിനാൽ ശ്ശ്... ശ്ശ്... ശബ്ദം പറഞ്ഞുകൊണ്ട് നടന്നു. പോകുന്ന വഴിയിൽ ഒരു തോട് കടക്കാനുണ്ട്. തോടിനു ഒരു ഒറ്റതടികൊണ്ടാ പാലം ഇട്ടിരിക്കുന്നത്. സൈതാലിക്ക പകുതി പാലം കടന്നു കഴിഞ്ഞപ്പോൾ മറുപാകതുനിന്നും ഒരു നായ ഓടിവന്നു സൈതാലിക്ക യെ തട്ടിയിട്ട് പോയി. പാലത്തിൽ നിന്നും വീഴുന്നതിൽ മൂപരുടെ അടുത്തുനിന്നും ശ്ശ് ... ശ്ശ് .. ശബ്ദതിനുപകാരം പടച്ചവനേ കാക്ക്‌ എന്നായി.       
                                
 അവസാനം കൊതിപിടിച്ചു കരകയറിയ സൈതാലിക്ക യുടെ വസ്ത്രങ്ങൾ ചെളിയും മറ്റും ആയിരുന്നു. അങ്ങിനെ വീട്ടിൽ എത്തിയ സൈദാലിക്ക ഭാര്യ ബീപതുവിനെ വിളിച്ചു. എടി ബീപാത്തൂ ... ബീപാത്തൂ ...

ബീപാത്തു വന്നു സൈതാലിക്ക ക്കയെ കണ്ടു ദേഷ്യം പിടിച്ചു. സൈതാലിക്ക പറഞ്ഞു നീ ചൂടവലേ ഒരു നാഴി നെല്ല് കുത്തുമ്പോൾ ഇരുന്നാഴി ആവുന്ന ഒരു വിദ്യ ആ തോട്ടിൽ പോയടി എന്ന്.         
                              
 ബീപാത്തു വേഗം കേട്ടിയോനെയും വിളിച്ചു തോട്ടിലേക്ക് ഓടി. സൈതാലിക്ക പറയുന്നത് ഒന്നും ചെവികൊല്ലാതെ അദേഹത്തെയും തോട്ടിലേക്ക് തളളിയിട്ടു. സഹികെട്ട് സൈതാലിക്ക ഒരു നെടുവീർപ്പിട്ടു തരിച്ചു ശ്വാസം എടുതപ്പോൾ അറിയാതെ ആ ശ്ശ് .. ശബ്ദം വന്നു. കിട്ടി ബീപാത്തു കിട്ടി എന്ന് പറഞ്ഞ സൈതാലിക്കയുടെ അടുത്തേക്ക് ബീപാത്തു വന്നു ചോദിച്ചു.      

മറുപടി കേട്ട ബീപാത്തു രണ്ടു ചവിട്ടു വെച്ചുകൊടുത്തു കൊണ്ട് പറഞ്ഞു ഈ വിദ്യയാ നിങ്ങൾ പറഞ്ഞത് മനുഷ്യൻറെ നേരവും പോയി വസ്ത്രതിലെല്ലാം ചളിയായത് മിച്ചം എന്നിട്ട് തോട്ടിൽ നിന്നും കൊറച്ചു ചളി വരി തലയിൽ പൊതിഞ്ഞു തല കാറ്റു കൊള്ളിക്കണ്ട എന്ന് പറഞ്ഞു

കടപ്പാട് ഗഫൂർ മാസ്റ്റർ നവോദയ കോളേജ്